ന്യൂഡൽഹി: കേരളത്തിൽ ഒരു വിഭാഗം മാധ്യമങ്ങളും ഉദ്യോഗസ്ഥരും സൃഷ്ടിച്ച കുട്ടിക്കട ത്ത് വിവാദം ഇല്ലാക്കഥയെന്ന് ബിഹാർ സർക്കാർ വ്യക്തമാക്കിയതോടെ കേരളത്തിലെ യതീം ഖാനകൾക്കെതിരെ നടത്തിയ സംഘടിത നീക്കമാണ് പൊളിഞ്ഞത്. കേരളത്തിലെ യതീംഖാനകളിലേ ക്ക് കുട്ടികളെ കടത്തിയ സംഭവത്തിൽ സി.ബി.െഎ അേന്വഷണത്തിന് ശക്തമായ സമ്മർദമാണ് സംഘ്പരിവാർ കേന്ദ്രത്തിൽ നടത്തിയിരുന്നത്. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ഇതിനായി ഡൽഹിയിൽ വന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ കണ്ടിരുന്നു.
എന്നാൽ, ബി.ജെ.പിയും ജനതാദൾ -യുവും എൽ.ജെ.പിയും ചേർന്ന് ഭരിക്കുന്ന ബിഹാറിലെ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കുട്ടിക്കടത്ത് കേസിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയത്. പട്നയിൽ നിന്നുള്ള സംഘം കേരളത്തിൽ വന്ന് നടത്തിയ അേന്വഷണത്തിൽ രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് എല്ലാ കുട്ടികളും യതീംഖാനകളിലേക്ക് വന്നതെന്നും കണ്ടെത്തിയതായി ബിഹാർ സർക്കാർ ബോധിപ്പിച്ചു. തങ്ങൾ നടത്തിയ പരിേശാധനയുടെയും അന്വേഷണത്തിെൻറയും അടിസ്ഥാനത്തിൽ സംഭവം മനുഷ്യക്കടത്ത് കേസായി വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ബിഹാർ സർക്കാർ ഇക്കാര്യം പരിഗണിച്ച് നീതിപൂർവകമായ വിധി സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അപേക്ഷിച്ചു.
ബാങ്ക, ഭഗൽപുർ, മധേപുര എന്നിവിടങ്ങളിൽനിന്നുള്ള 88 ആൺകുട്ടികളും 24 പെൺകുട്ടികളുമാണ് ബിഹാറിൽ നിന്നുണ്ടായിരുന്നത്. ഇതിൽ 65 പേരെ കോഴിക്കോട് മുക്കം മുസ്ലിം ഒാർഫനേജ് തിരിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ബിഹാറിൽനിന്ന് കോഴിേക്കാെട്ടത്തി രക്ഷിതാക്കൾ ആറു കുട്ടികളെ തിരികെ കൊണ്ടുപോന്നു. 41കുട്ടികളെ അവരെ കുടുംബങ്ങളെ തിരിച്ചേൽപിക്കാൻ പട്നയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് കൊണ്ടുപോരുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. അവധിക്കാലം വീട്ടിൽചെലവഴിച്ച് തിരിച്ച് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് മടങ്ങുകയായിരുന്നു പല കുട്ടികളും. മുക്കം ഒാർഫനേജിൽ തിരിച്ചെത്തിയ കുട്ടികൾ കഴിഞ്ഞ രണ്ടു വർഷമായി വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുകയാണ്. തങ്ങൾ എല്ലാവരും പാലക്കാേട്ടക്കുള്ള ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്നുവെന്ന് കുട്ടികൾ അന്വേഷണ സമിതി മുമ്പാകെ മൊഴി നൽകിയിട്ടുണ്ടെന്നും ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.