ബിഹാറിൽ എൻ.ഡി.എ
ബി.ജെ.പിയിൽ ആഘോഷങ്ങൾ തുടങ്ങി
എൻ.ഡി.എ മുന്നേറ്റം തുടരുന്നതിനിടെ ആഘോഷങ്ങളുമായി ബി.ജെ.പി പ്രവർത്തകർ. ബി.ജെ.പി മഹിളാ മോർച്ച പ്രവർത്തകരാണ് ആഘോഷങ്ങളുമായി രമഗത്തെത്തിയത്.
4.10 കോടി വോട്ടിൽ എണ്ണിയത് ഒരുകോടി മാത്രം
എൻ.ഡി.എ കേവല ഭൂരിപക്ഷവുമായി ലീഡ് ചെയ്യുേമ്പാഴും ഒന്നും ഉറപ്പിക്കാറായില്ല. ബിഹാറിലെ ഗ്രാമീണ മേഖലകളിൽ വോട്ടെണ്ണൽ പതിയെയാണ് മുന്നേറുന്നത്.
സി.പി.ഐ (എം.എൽ) 13 സീറ്റുകളിൽ മുന്നിൽ
മഹാസഖ്യത്തിൽ ഘടക കക്ഷിയായ സി.പി.ഐ (എം.എൽ) 13 സീറ്റുകളിൽ മുന്നേറുന്നു. 14 സീറ്റുകളിലാണ് ഇവർ മത്സരിക്കുന്നത്. 2015ൽ 98 സീറ്റിൽ മത്സരിച്ച ഇവർ മൂന്ന് സീറ്റിലാണ് വിജയിച്ചത്.
തേജ് പ്രതാപ് യാദവ് ലീഡ് ചെയ്യുന്നു
ആർ.ജെ.ഡി സ്ഥാനാർഥി തേജ് പ്രതാപ് യാദവ് ലീഡ് ചെയ്യുന്നു. ഹസൻപുർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. വോെട്ടണ്ണലിെൻറ ആദ്യഘട്ടത്തിൽ ലീഡ് ഉയർത്തിയെങ്കിലും ഒരു ഘട്ടത്തിൽ പിന്നിലായിരുന്നു.
ഇതുവരെ എണ്ണിയത് 30 ശതമാനം വോട്ടുമാത്രം
വോട്ടെണ്ണൽ തുടങ്ങി നാലുമണിക്കൂർ പിന്നിടുേമ്പാൾ ബിഹാറിൽ ഇതുവരെ എണ്ണിയത് 30 ശതമാനം വോട്ടുമാത്രം. 243 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷവും കടന്ന് എൻ.ഡി.എയാണ് നിലവിൽ മുന്നിലുള്ളത്. 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നേരിയ വോട്ടിനാണ് മിക്ക മണ്ഡലങ്ങളിലും പാർട്ടികൾ മുന്നിട്ടുനിൽക്കുന്നത്.
2015ലെ കക്ഷി തിരിച്ചുള്ള സീറ്റ് നില (ബ്രാക്കറ്റിൽ വോട്ടുശതമാനം):
ആര്‍.ജെ.ഡി- 80 (18.4%)
ജെ.ഡി.യു -71 (16.8%)
കോണ്‍ഗ്രസ് 23 (6.7%)
ബി.ജെ.പി 53 (24.4%)
എൽ.ജെ.പി -രണ്ട് (4.8%)
തേജ് പ്രതാപ് യാദവ് പിന്നിൽ
ആർ.ജെ.ഡി നേതാവും തേജസ്വി യാദവിെൻറ സഹോദരനുമായ തേജ് പ്രതാപ് യാദവ് പിന്നിൽ. വോെട്ടണ്ണൽ ആരംഭിച്ചപ്പോൾ ലീഡ് കാഴ്ചവെച്ചെങ്കിലും പിന്നീട് പിറകിലാകുകയായിരുന്നു. സമസ്തിപുർ ജില്ലയിലെ ഹസൻപുരാണ് ഇദ്ദേഹത്തിെൻറ മണ്ഡലം.
ഇടതുപാർട്ടികൾക്കും മുന്നേറ്റം
മഹാസഖ്യത്തിലെ ഇടതുപാർട്ടികൾക്കും മുന്നേറ്റം. 14 സീറ്റുകളിലാണ് സി.പി.െഎ.എം.എൽ, സി.പി.എം, സി.പി.െഎ സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നത്. സി.പി.െഎ.എം.എൽ ഒമ്പതു സീറ്റിലും സി.പി.എം മൂന്നെണ്ണത്തിലും സി.പി.െഎ രണ്ടു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
മഹാസഖ്യം താഴോട്ട്; എൻ.ഡി.എ മുന്നേറുന്നു
മഹാസഖ്യം 111
(ആർ.ജെ.ഡി 71, കോൺഗ്രസ് -23, സി.പി.ഐ.എം.എൽ -10, മറ്റുള്ളവർ -06)
എൻ.ഡി.എ 113
(ബി.ജെ.പി - 68, ജെ.ഡി.യു -41, മറ്റുള്ളവർ -05)
എൽ.ജെ.പി -7
മറ്റുള്ളവർ-11
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.