ഭോപാൽ: പകൽ തയ്യൽ ജോലിയും രാത്രി കൊലപാതകവും ജീവിത ചര്യയാക്കിയ ആദേശ് ഖാമ്രയെന്ന 48കാരനെ പിടികൂടുേമ്പാൾ ഇത്രയും കരുതിയിരുന്നില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇയാൾ കൊലപ്പെടുത്തിയത് 33 േപരെ! റിപ്പർ മോഡൽ കൊലപാതക പരമ്പരയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അധികവും ലോറി ഡ്രൈവർമാരും അവരുടെ സഹായികളും. ഭീതിജനകമായ കൊലപാതക പരമ്പരയുടെ ചുരുളഴിയുേമ്പാഴും പൊലീസിന് മുന്നിൽ അക്ഷോഭ്യനായിരുന്നു ഖാമ്ര. എന്തിനാണ് എപ്പോഴും ലോറി ഡ്രൈവര്‍മാരെ െകാല്ലുന്നതെന്ന് കൂട്ടുപ്രതി ജയകര ഒരിക്കൽ ചോദിച്ചപ്പോൾ അവരെ അടിമവേലയിൽനിന്ന് മോചിപ്പിക്കാനാണെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് പൊലീസ് പറഞ്ഞു. വളരെ ദുരിതപൂര്‍ണ ജീവിതമാണ് ഡ്രൈവർമാരുേടത്. താന്‍ അവര്‍ക്ക് മോക്ഷം നല്‍കുകയാണെന്നും അയാൾ പറയുമായിരുന്നു. ചോദ്യംചെയ്യല്‍ തുടരുന്ന ഇടവേളയിൽ താന്‍ മൂന്ന് കൊലപാതകങ്ങൾ നടത്തിയതായി ഏറ്റുപറഞ്ഞപ്പോൾ പൊലീസ് ഞെട്ടി.
2010 മുതൽ മധ്യപ്രദേശിെൻറ വിവിധ ഭാഗങ്ങളില്‍ നിരവധി ദരൂഹ കൊലപാതകങ്ങള്‍ നടന്നെങ്കിലും കൊലപാതകി ആരെന്ന് കണ്ടെത്താനായിരുന്നില്ല. അമരാവതിയിലായിരുന്നു അക്കൂട്ടത്തിലെ ആദ്യ കൊല, പിന്നീട് നാസിക്കിലും. തുടർന്നങ്ങോട്ട് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെയായി കൊലപാതക പരമ്പര തന്നെ അരങ്ങേറി. കൊലപാതകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുഘടകം കൊല്ലപ്പെട്ടവരെല്ലാം ലോറി ഡ്രൈവര്‍മാരോ ക്ലീനര്‍മാരോ ആയിരുന്നു എന്നതാണ്.
കൊലപാതകങ്ങള്‍ തമ്മിലുള്ള സമാനതകളും സാഹചര്യ തെളിവുകളും മുന്‍നിര്‍ത്തി പൊലീസ് നടത്തിയ അന്വേഷണങ്ങളെല്ലാം നിഷ്ഫലം. അടുത്തിടെ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസിനു ചില സൂചനകൾ ലഭിച്ചത്. ഇതനുസരിച്ച് പൊലീസ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരിലുള്ള വനപ്രദേശത്താണ്. പ്രതിയെന്നു സംശയിക്കുന്നയാള്‍ കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘത്തിലെ വനിത എസ്.പി ബിട്ടു ശര്‍മ നടത്തിയ നീക്കത്തിനൊടുവിലാണ് ആദേശ് ഖാമ്ര പിടിയിലാകുന്നത്. പകൽ എല്ലാവരോടും ഊഷ്മളമായി പെരുമാറുന്ന വ്യക്തിയാണ് ഇയാളെന്ന് ഭോപാല്‍ ഡി.ഐ.ജി ധര്‍മേന്ദ്ര ചൗധരി പറഞ്ഞു. ലോറി ഡ്രൈവര്‍മാരുമായി സൗഹൃദത്തിലാകുന്ന ഖാമ്ര മദ്യം നല്കി അവരെ ബോധം കെടുത്തിയാണ് കൊല നടത്തിയിരുന്നത്. ശരീരം കയര്‍ ഉപയോഗിച്ച് ബന്ധിച്ച് പാലത്തില്‍നിന്ന് താഴേക്കോ കൊക്കയിലേക്കോ വലിച്ചെറിയുകയായിരുന്നു രീതി.
ഭോപാലിനടുത്ത് മാന്‍ഡിദീപ് എന്ന സ്ഥലത്ത് ചെറിയൊരു തയ്യല്‍ക്കട നടത്തുന്ന ഇയാൾക്ക് കൊലപാതകം നടത്താൻ ചില സഹായികളും ഉണ്ടായിരുന്നു. കൊലപാതക സമയം ലോറിയിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയാണ് സഹായികളുടെ പതിവ്. ഇവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. രോഗാതുര മാനസികാവസ്ഥയാണ് ആദേശ് ഖാമ്രയെ കൊലയാളിയാക്കിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകത്തില്‍ ആദേശ് ഖാമ്രക്ക് പ്രചോദനമായത് അശോക് ഖാമ്ര എന്ന കൊലയാളിയാണത്രെ. 2010ല്‍ അറസ്റ്റിലായ ഇയാള്‍ 100 കൊലപാതകങ്ങള്‍ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.