മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന യുവ സാംസ്കാരികപ്രവർത്തക ജ്യോതി ജഗതാപിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി. ജ്യോതിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ, തെളിവുകൾ ശരിവെക്കുന്നുവെന്ന് പറഞ്ഞ് ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, മിലിന്ദ് ജാദവ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
ഫെബ്രുവരിയിൽ ജാമ്യം നിഷേധിച്ച എൻ.ഐ.എ കോടതി വിധിക്കെതിരായ അപ്പീലിലാണ് വിധി. കേസ് പുണെ പൊലീസ് അന്വേഷിക്കുമ്പോൾ ജ്യോതി പ്രതിയല്ലെന്നും എൻ.ഐ.എയുടെ ആരോപണം പുണെ പൊലീസിന്റെ കണ്ടെത്തലിന് വിരുദ്ധമാണെന്നും ജ്യോതിക്കുവേണ്ടി അഭിഭാഷകൻ മിഹിർ ദേശായി വാദിച്ചു. 2020 സെപ്റ്റംബറിലാണ് എൻ.ഐ.എ ജ്യോതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.