ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിൻെറ ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതി രെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ അദ്ദേഹത്തിന് കർശന ഉപാധികളോടെ നേരത്തേ കോടതി ജാമ്യം നൽകിയിരുന ്നു.
നാല് ആഴ്ച ഡൽഹി സന്ദർശിക്കരുതെന്ന വ്യവസ്ഥയിലാണ് ഡൽഹിയിലെ തീസ് ഹസാർ കോടതി ഇളവ് നൽകിയത്. ഡി.സി.പിയ െ മുൻകൂട്ടി അറിയിച്ച േശഷം ആസാദിന് ഡൽഹി സന്ദർശിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡി.സി.പിയെ ഫോൺ വഴി അറിയിക്ക ാം. എന്നാൽ ഡൽഹിയിലോ സഹാറൻപൂരിലോ അല്ല ഉള്ളതെങ്കിൽ ഇ-മെയിൽ വഴി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ചന്ദ്രശേഖർ ആസാദ് ഗുരുതരമായ കുറ്റം ചെയ്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ആസാദിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസും അറിയിച്ചു. ശനിയാഴ്ചകളിൽ പൊലീസിന് മുമ്പിൽ ഹാജരാവണമെന്ന വ്യവസ്ഥയിലും കോടതി ഇളവ് നൽകിയിട്ടുണ്ട്.
ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രശേഖർ ആസാദ് ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ തനിക്ക് ജാമ്യം അനുവദിക്കുന്നതിന് തീസ് ഹസാരി കോടതി മുന്നോട്ടുവെച്ച ഉപാധികൾ തെറ്റാണെന്നും അത് എടുത്തുകളയണമെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ ഹരജി നൽകിയത്.
എയിംസിൽ ചികിത്സ നടത്തുന്ന ചന്ദ്രശേഖറിന് ചികിത്സക്കായി ഡൽഹിയിൽ എത്താൻ പോലും അനുമതി വാങ്ങണമെന്ന ഉപാധി എടുത്തുകളയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രശേഖർ കുറ്റവാളിയല്ലെന്നും അതിനാൽ കടുത്ത ഉപാധികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ മെഹമൂദ് പ്രച, ഒ.പി ഭാരതി എന്നിവരായിരുന്നു ഹരജി സമർപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആസാദിനെ ഡിസംബർ 21ന് ഡൽഹി ജമാ മസ്ജിദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് തീസ് ഹസാരിസ് കോടതി ജാമ്യം അനുവദിച്ചത്. നാലാഴ്ച ഡൽഹിയിൽ ഉണ്ടാകരുത്, ചികിത്സക്ക് ഡൽഹിയിൽ വരണമെങ്കിൽ അനുമതി വാങ്ങണം, എല്ലാ ശനിയാഴ്ചയും ആസാദിന്റെ നാടായ ഉത്തർപ്രദേശിലെ സഹാറൻപുർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, ഒരു മാസത്തിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നതുവരെ മാസത്തിലെ അവസാന ശനിയാഴ്ച സഹാറൻപുർ സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധകളോടെ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.