ബംഗളൂരു: രാത്രിയിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു. ബംഗളൂരു നഗരത്തിലെ കെ.ജി ഹള്ളിയിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. വഴിയിൽ അർധബോധത്തോടെ കിടന്ന കുട്ടിയെ അയൽവാസി അറിയിച്ചതനുസരിച്ച് വനിത പൊലീസ് പട്രോളിങ് ടീമായ ഹൊയ്സാലയുടെ നേതൃത്വത്തിൽ ലേഡി കഴ്സൺ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പൊലീസ് പിന്നീട് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ അന്വേഷിച്ച് നടക്കുന്ന അമ്മയെ കണ്ടെത്തിയത്. കുടുംബം താമസിക്കുന്ന താൽക്കാലിക ടെൻറിൽനിന്ന് പുലർച്ചെ പ്രാഥമിക കൃത്യം നിർവഹിക്കാൻ പുറത്തിറങ്ങിയ മകളെ പിന്നീട് കാണാതാവുകയായിരുന്നെന്ന് അവർ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ തലക്ക് പരിക്കേറ്റിട്ടുണ്ടെന്നും രക്തസ്രാവമുണ്ടെന്നും ഡോക്ടർ അറിയിച്ചു. തലയിലെ പരിക്ക് ഭേദമായ ശേഷമേ സംസാരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കെ.ജി. ഹള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.