ബംഗളൂരു: ബെലന്തൂർ മേഖലയിൽ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് മ ുദ്രകുത്തി കൂലിപ്പണിക്കാരായ സ്വദേശികളുടെ 300ഒാളം താൽക്കാലിക കൂരകൾ പൊളിച്ചത് അന ധികൃതമായാണെന്ന് ബംഗളൂരു കോർപറേഷൻ.
ഇതേത്തുടർന്ന് പൊളിക്കാൻ ഉത്തരവിട്ട ബി.ബി.എം.പി മഹാദേവപുര സോൺ അസി. എക്സിക്യൂട്ടിവ് എൻജിനീയർ നാരായൺ സ്വാമിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് നീക്കിയതിനോടൊപ്പം പൊതുമരാമത്ത് വകുപ്പിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
വടക്കൻ കർണാടകയിലെ വിവിധ ജില്ലകളിൽനിന്നുള്ളവരും പശ്ചിമബംഗാൾ, അസം, ത്രിപുര, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന ബെലന്തൂരിലെയും കരിയമ്മന അഗ്രഹാരയിലെയും സമീപപ്രദേശത്തെയും 300ലധികം താൽക്കാലിക കൂരകളാണ് കഴിഞ്ഞദിവസം പൊലീസ് സഹായത്തോടെ ഇടിച്ചുനിരത്തിയത്. സ്വകാര്യ സ്ഥലത്താണ് സ്ഥലമുടമയുടെ അനുമതിയോടെ താൽക്കാലിക കൂരകൾ കെട്ടി ജനങ്ങൾ താമസിച്ചിരുന്നത്.
ബംഗ്ലാദേശികൾ അനധികൃതമായി താമസിക്കുന്നുവെന്ന പ്രചാരണത്തോടെയാണ് നിയമപരമല്ലാത്ത ഒഴിപ്പിക്കൽ നടപടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.