മഥുര: റഷ്യൻ യുവതിയെ ലൈംഗിമായി പീഡിപ്പിച്ച കേസിൽ ദേശസാൽകൃത ബാങ്കിെൻറ മാനേജർ അറസ്റ്റിൽ. യൂകോ ബാങ്ക് വൃന്ദാവൻ ബ്രാഞ്ച് മാനേജർ മഹേന്ദ്ര പ്രസാദ് സിങ്ങാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
20കാരിയായ റഷ്യൻ യുവതിയെ സെപ്റ്റംബറിലാണ് മാനേജർ പീഡിപ്പിച്ചത്. യുവതിയുമായി ഇയാൾ 2016 നവംബർ മുതൽ ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. ഫേസ് ബുക്ക് ചാറ്റിലൂടെ ആവശ്യപ്പെട്ടപ്രകാരമാണ് യുവതി സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിയത്.
വൃന്ദാവനിൽ താമസിച്ചിരുന്ന യുവതിയെ സെപ്റ്റംബർ 22ന് മാനേജർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൂടുതൽ ക്രൂരമായ അനന്തരഫലം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് പുറത്തു പറയാതിരുന്ന യുവതിയെ പലവട്ടം പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
പിന്നീട് വൃന്ദാവനിൽ മറ്റൊരു റഷ്യക്കാരിയോടാണ് ഇവർ ഇക്കാര്യം പറഞ്ഞത്. അവരുടെ നിർദേശ പ്രകാരം പരാതി നൽകുകയായിരുന്നു. യുവതിയെ ൈവദ്യ പരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.