ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം: ബദൽ മാർഗം നടപ്പാക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന കോഴിക്കോട്- കൊല്ലഗൽ ദേശീയപാത 766ല് ‍ ബദല്‍പാത, ഇടനാഴി, അടിപ്പാത എന്നിവ സാമ്പത്തിക ബാധ്യതമൂലം നടപ്പാക്കാനാവില്ലെന്ന്  കേന്ദ്രം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതമൂലം ഇപ്പോള്‍ സ്വീകാര്യമ ല്ലെന്ന് ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷിെൻറ ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി മറുപടി നൽകി.

മധ്യപ്രദേശിലെ പേന്‍ഛ് കടുവ സങ്കേതത്തില്‍ അടിപ്പാതകള്‍ നിർമിച്ചു റോഡ് വീതികൂട്ടിയ കാര്യം എം.പി ചൂണ്ടിക്കാട്ടി.

ദേശീയപാത 766ലും ഇത്തരത്തില്‍ യാത്ര ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടിയുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര ഗതാഗത, പരിസ്ഥിതി വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്താന്‍ സുപ്രീംകോടതി ആറാഴ്ച സമയം അനുവദിച്ച കാര്യവും കൊടിക്കുന്നില്‍ സഭയില്‍ ഉന്നയിച്ചു.

വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിൽ മേൽപാതയും മറ്റിടങ്ങളിൽ വേലിയും നിർമിച്ചു പ്രശ്നം പരിഹരിക്കാമെന്ന ബദൽ നിർദേശം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുെവച്ചിരുന്നു.

Tags:    
News Summary - Bandipur Night Travel -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.