ജമ്മു: മൂന്ന് മുൻമുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കൾ ആറുമാസമായി തടവിൽ കിടക്കു കയും നിയന്ത്രണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജമ്മു-കശ്മീരിൽ പഞ്ചായത്ത് തെര ഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒഴിഞ്ഞുകിടക്കുന്ന 12,500 പഞ്ചായത്ത് സീറ്റുക ളിലേക്ക് മാർച്ച് അഞ്ച് മുതൽ 20 വരെ എട്ട് ഘട്ടമായാണ് ഉപതെരഞ്ഞെടുപ്പ്. ബാലറ്റ് പേ പ്പർ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പെന്ന് കേന്ദ്ര ഭരണപ്രദേശങ്ങളുടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ശൈലേന്ദർകുമാർ പറഞ്ഞു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 15ന് ആദ്യ വിജ്ഞാപനം പുറത്തിറക്കും.
മാർച്ച് അഞ്ചിന് ആദ്യഘട്ട തെരഞ്ഞെടുപ്പും ഏഴ്, ഒമ്പത്, 12, 14, 16, 18, 20 തീയതികളിൽ തുടർന്നുള്ള ഘട്ടങ്ങളും നടക്കും. മാർച്ച് 26ഓടെ 11639 പഞ്ചായത്ത് സീറ്റുകളിലെയും 1011 സർപഞ്ച് സീറ്റുകളിലെയും ഒഴിവ് പൂർണമായും നികത്തും.
2018 ൽ പഞ്ചായത്ത്, സർപഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ ബഹിഷ്കരിച്ചതിനാൽ 60 ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്താനാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്.
മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർ തടവിലാണ്. ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനം ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പൊതുസുരക്ഷ നിയമ പ്രകാരം ദുർബല ആരോപണമുയർത്തി നേതാക്കളെയും പ്രവർത്തകരെയും തടങ്കലിൽ വെച്ചിരിക്കുേമ്പാൾ തന്നെയാണ് തെരഞ്ഞെടുപ്പ്.
ജമ്മു കശ്മീർ ജയിലാണെന്ന് മോദി സർക്കാർ പ്രഖ്യാപിക്കേണ്ട സമയമായി. ലഫ്. ഗവർണറെയല്ല, ജയിൽ വാർഡനെയാണ് അവിടെ നിയമിക്കേണ്ടത്. സർക്കാർ ഉത്തരം പറയേണ്ടി വരുമെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.