മുറാദാബാദ് (യു.പി): ആഗ്ര-മുറാദാബാദ് ഹൈവേ പരിസരത്തെ മാലിന്യക്കൂമ്പാരത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തുേമ്പാൾ ആരും പ്രതീക്ഷിച്ചില്ല, അവളെ സ്വന്തമാക്കാൻ ഇത്രയധികം പേർ രംഗത്തുവരുമെന്ന്. ആരോ ഉപേക്ഷിച്ച കുഞ്ഞിെൻറ മാതാപിതാക്കളായി സ്നേഹം ചൊരിയാൻ 200ലേറെ പേരാണ് ഇപ്പോൾ രംഗത്തുള്ളത്. എങ്കിലും പോറ്റമ്മക്ക് കൈമാറുന്നതിെനക്കാൾ െപറ്റമ്മയെ കണ്ടെത്തി കുഞ്ഞിനെ ഏൽപിക്കാനാണ് അധികൃതർക്ക് താൽപര്യം.വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇക്കാര്യം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നതോടെയാണ് അവകാശപ്പെട്ട് പലരും എത്തിയത്. ഇതിനായി പൊലീസിനെയും ശിശുക്ഷേമസമിതിയെയും സമീപിക്കുകയും ചെയ്തു. കുഞ്ഞ് ഇപ്പോൾ റാംപുരിലെ അനാഥാലയത്തിലാണ്. ‘പാരി’ എന്നാണ് ഇവിടത്തെ ജീവനക്കാർ പേരിട്ടത്. സമൂഹമാധ്യമങ്ങളുടെയും മറ്റും സഹായത്തോടെ യഥാർഥ മാതാപിതാക്കളെ ഉടൻ കണ്ടെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.