ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി കേസിൽ കോടതിവിധി മാനിക്കുമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. എന്ത് ധരിക്കുന്നു, എന്ത് ഭക്ഷിക്കുന്നുവെന്നതല്ല ഹൈന്ദവത. മറ്റുള്ളവരെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് യഥാർഥ ഹൈന്ദവതയെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ വ്യക്തിപരമായ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ അമ്പതോളം വിദേശ നയതന്ത്രജ്ഞെര അഭിസംബോധന ചെയ്യവേയാണ് മോഹൻ ഭാഗവത് നിലപാട് വ്യക്തമാക്കിയത്. സിവിൽ ഏവിയേഷൻ സഹമന്ത്രി ജയന്ത് സിൻഹ മോഡറേറ്ററായി നടന്ന പരിപാടിയിൽ യൂറോപ്യൻ യൂനിയേൻറത് ഉൾപ്പെടെയുള്ള നയതന്ത്രപ്രതിനിധികളാണ് പെങ്കടുത്തത്. അതേസമയം, തങ്ങളെ ക്ഷണിച്ചില്ലെന്ന് പാകിസ്താൻ ഹൈകമീഷൻ വ്യക്തമാക്കി. ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് ഡയറക്ടറായ ഇന്ത്യ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വലതുപക്ഷ-ബി.ജെ.പി അനുകൂല കാഴ്ചപ്പാടുകളും എഴുത്തുകളും പ്രോത്സാഹിപ്പിക്കുന്ന സമിതിയാണിത്. മാധ്യമപ്രവർത്തകരെ ചടങ്ങിൽ പ്രവേശിപ്പിച്ചില്ല. ഭാഗവതിെൻറ ആമുഖ പ്രസംഗത്തിനുശേഷം നയതന്ത്രപ്രതിനിധികൾക്ക് വിവിധ വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള അവസരമായിരുന്നു. ബാബരി മസ്ജിദ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നെങ്കിലും രാജ്യത്ത് വിവാദമായ ഗൗരി ലേങ്കഷ് വധം, പാകിസ്താനുമായും ചൈനയുമായും ഇന്ത്യയുടെ ബന്ധം എന്നിവ സംബന്ധിച്ച ചോദ്യമുണ്ടായില്ല.
അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് ബാബരി മസ്ജിദ് പ്രശ്നത്തിന് പരിഹാരമുണ്ടാകുമോയെന്നും പള്ളി സ്ഥിതിചെയ്തിരുന്ന ഭൂമി പങ്കുവെക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്നും ചോദിച്ചപ്പോഴാണ്, ഇക്കാര്യത്തിൽ കോടതിവിധി മാനിക്കുമെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കിയത്.
എന്താണ് ഹിന്ദുയിസമെന്നും ഹിന്ദു എന്നതിെൻറ അർഥം എന്താണെന്നും സദസ്സിൽനിന്ന് ചോദ്യം ഉയർന്നപ്പോൾ ഭാഗവതിെൻറ വിശദീകരണം ഇങ്ങനെ: ‘‘ഹൈന്ദവതയും ഹിന്ദുയിസവും വ്യത്യസ്തമാണ്. ഒരാൾ ഞാൻ ഹിന്ദുവാണ് എന്ന് പറയുേമ്പാൾ, അത് മതത്തെക്കുറിച്ചോ അയാൾ എങ്ങനെ ജീവിക്കുന്നു എന്നതിനെ ക്കുറിച്ചോ അല്ല. മറ്റുള്ളവർ എങ്ങനെയാണോ, അതേപടി അവരെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യലാണ്. നിങ്ങൾ ഇൗ ഭക്ഷണം കഴിക്കണം, ഇൗ വസ്ത്രം ധരിക്കണം എന്ന് നിർബന്ധിക്കലല്ല ഹൈന്ദവത. ഇങ്ങനെ നിർബന്ധിക്കുന്നത് ഹിന്ദുയിസമാണ്. ഹൈന്ദവത ഹിന്ദുയിസത്തിൽനിന്ന് മുക്തമാണ്. ഹിന്ദുയിസത്തിെൻറ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഗുണമാണ് ഹൈന്ദവത’’. ആർ.എസ്.എസ്-ബി.ജെ.പി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ആർ.എസ്.എസ് ബി.ജെ.പിയെയോ ബി.ജെ.പി ആർ.എസ്.എസിനെയോ നിയന്ത്രിക്കുന്നില്ല എന്നായിരുന്നു മറുപടി. സ്വയം സേവകർ എന്ന നിലയിൽ ഞങ്ങൾ പരസ്പരം സംവദിക്കുകയും നിലപാടുകൾ കൈമാറുകയുമാണ്. അതേസമയം, പ്രവർത്തനം സ്വതന്ത്രമാണ് -അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ വ്യക്തിപരമായ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ലെന്ന് ഭാഗവത് പറഞ്ഞു. ഇൻറർനെറ്റിൽ പലപ്പോഴും വരുന്നത് പ്രകോപനപരവും വ്യക്തിഹത്യ നടത്തുന്നതുമായ ട്രോളുകളാണ്. ഇവയെ ആർ.എസ്.എസ് പിന്തുണക്കുന്നില്ല. ജീവിതത്തിെൻറ എല്ലാ മേഖലയിലും മാന്യത കാത്തുസൂക്ഷിക്കണം. ട്രോളുകളിലെ ആക്രമണോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇൗ രീതിയിൽ വ്യക്തികൾ പോസ്റ്റിങ് നടത്തുന്നതിനെ അനുകൂലിക്കുന്നുമില്ല. മാന്യമായ സംവാദമാണ് നടക്കേണ്ടത്. ജനങ്ങളോട് വിവേചനം കാണിക്കുന്നതിനെ അംഗീകരിക്കുന്നില്ല. ഏകതയാണ് നാടിെൻറ ലക്ഷ്യം. ആഗോളതലത്തിലും ഇതുതന്നെയാണ് ലക്ഷ്യമാക്കുന്നത്-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.