ലഖ്നോ: ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരടക്കം 32 േപരെ വെറുതെ വിട്ടതിനെതിരെ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു.
കേസ് ഫയലിലെ ചില തകരാറുകൾ തീർക്കുന്നതിന് വാദം കേൾക്കൽ നീട്ടിവെക്കണമെന്ന് ഹരജിക്കാർതന്നെ ആവശ്യപ്പെടുകയായിരുന്നു. അയോധ്യയിൽ താമസക്കാരായ ഹാജി മഹ്മൂദ് അഹമദ്, സയ്യിദ് അഖ്ലാഖ് അഹമ്മദ് എന്നിവരാണ് ഹരജിക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.