ന്യൂഡൽഹി: അഭിഭാഷകർ ഹാജരില്ലാതെ ജഡ്ജിമാർ മാത്രം ചേംബറിലിരുന്ന് ഇറക്കിയ ഉത്തരവിലൂടെ ബാബരി മസ്ജിദ് ഭൂമിക്കായുള്ള നിയമയുദ്ധം വീണ്ടും തുറന്ന കോടതിയിൽ എത്തുന്നതിനുള്ള വാതിലടച്ചു. ശബരിമല, റഫാൽ അഴിമതിയടക്കം പ്രമാദമായ പല കേസിലെ വിധികൾക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളും തുറന്ന കോടതിയിൽ കേട്ട സുപ്രീംകോടതി ബാബരി ഭൂമി കേസിൽ അതിന് തയാറല്ലെന്നാണ് വ്യക്തമാക്കിയത്.
ഇനി തിരുത്തൽ ഹരജി കൂടി എന്ന അവസാന അവസരമുണ്ടെങ്കിലും പുനഃപരിശോധന ഹരജികളിൽ ഉന്നയിച്ച കാരണങ്ങളൊന്നും പരിഗണനാർഹമല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മുമ്പാകെ അതുമായി കക്ഷികൾ പോകില്ലെന്നാണ് സൂചന. പുനഃപരിശോധന ഹരജികളിൽ ബോധിപ്പിച്ചതിനപ്പുറം വല്ലതുമുണ്ടെങ്കിലേ തിരുത്തൽ ഹരജി സ്വീകരിക്കുകയുള്ളൂ. അതും ചേംബറിൽ ജഡ്ജിമാർ മാത്രമിരുന്നാണ് കേൾക്കുക.
സാധാരണഗതിയിൽ ജഡ്ജിമാരുടെ ചേംബറിൽ അഭിഭാഷകരുടെ പോലും അസാന്നിധ്യത്തിൽ പുനഃപരിശോധനാ ഹരജികൾ പരിഗണിച്ച് വിധി മാത്രം പുറത്തുവിടാറാണ് പതിവ്. എന്നാൽ, പ്രമാദമായ പല കേസുകളും തുറന്ന േകാടതിയിൽ പരിഗണിച്ചിട്ടുമുണ്ട്. ശബരിമല, റഫാൽ പുനഃപരിേശാധനാ ഹരജികൾ തുറന്ന കോടതിയിൽ കേൾക്കാൻ തയാറായത് പോലെ ബാബരി കേസിലും വേണമെന്നായിരുന്നു മുസ്ലിം കക്ഷികളുടെ താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.