അഹ്മദാബാദ്: അയോധ്യ കേസിൽ സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ കോൺഗ്രസ് നേതാവ് കപിൽ സിബൽ സുപ്രീംകോടതിയിൽ നടത്തിയ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. കേസ് പരിഗണിക്കുന്നത് 2019 ജൂലൈ വരെ നീട്ടണമെന്നായിരുന്നു സിബലിെൻറ വാദം.
‘‘സിബൽ കോടതിയിൽ പറഞ്ഞ അഭിപ്രായത്തോട് തങ്ങൾ യോജിക്കുന്നില്ലെന്ന് സുന്നി വഖഫ് ബോർഡ് പറയുന്നു. അപ്പോൾ ഹൈകമാൻഡിെൻറ ആശീർവാദത്തോടെ സിബൽ സ്വന്തം നിലപാടാണ് കോടതിയെ അറിയിച്ചതെന്ന കാര്യം ഉറപ്പാണ്’’ എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ സിബലിെൻറ വാക്കുകൾ മുഖ്യ പ്രചാരണ ആയുധമാക്കുകയാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.