അയോധ്യ വിമാനത്താവളം ഇനി 'മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്'

ലക്നോ: ഉത്തർപ്രദേശിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര് നൽകാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനം. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നാണ് പേര് നൽകുക. തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. പേരുമാറ്റം അംഗീകരിച്ച സംസ്ഥാന മന്ത്രിസഭ പ്രമേയം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറും.

അയോധ്യയില്‍ രാജ്യാന്തര നിലവാരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഈ വിമാനത്താവളം ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. 2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ അയോധ്യയിലേക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും അയോധ്യയെ ലോകത്തിലെ വലിയ തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് യു.പി സർക്കാരിന്റെ ലക്ഷ്യം. അതിന്‍റെ ഭാഗമായാണ് വിമാനത്താവളവും നിര്‍മ്മിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിൽ പണി കഴിപ്പിക്കുന്ന വിമാനത്താവളമാണ് അയോധ്യയിലേത്. 300 കോടി രൂപ വിമാനത്താവള നിർമാണത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമെ 525 കോടി രൂപ കൂടി യോഗി സർക്കാർ അനുവദിച്ചു. നേരത്തെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി മാറ്റിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.