കോയമ്പത്തൂർ: കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്കെതിരെ ആസൂത്രിത അക്രമ സംഭവങ്ങൾ അരങ്ങേറുന്നതായി ആർ.എസ്.എസ് പ്രതിനിധിസഭ. കേരളത്തിൽ സി.പി.എം നേതൃത്വത്തിലും പശ്ചിമബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിെൻറ നേതൃത്വത്തിലുമാണ് അക്രമങ്ങൾ അരങ്ങേറുന്നതെന്ന് സമ്മേളനം വിലയിരുത്തി. ആർ.എസ്.എസ് നയരൂപവത്കരണ സമിതിയെന്ന് വിശേഷിപ്പിക്കുന്ന പ്രതിനിധി സഭ ചൊവ്വാഴ്ച ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
കേരളത്തിൽനിന്ന് 50ലധികം പ്രതിനിധികളാണ് പെങ്കടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയശേഷം കണ്ണൂരിൽ മാത്രം ചെറുതും വലുതുമായ 500ഒാളം അക്രമങ്ങൾ നടന്നതായി ചില പ്രതിനിധികൾ ആരോപിച്ചു. സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ബംഗാളിൽ മുസ്ലിം മതമൗലിക സംഘടനകളെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രീണിപ്പിക്കുകയാണ്. ഇത് രാജ്യസുരക്ഷക്ക് ഭീഷണിയാണ്.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി ആധിപത്യമുറപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ കക്ഷികൾക്ക് വേരുറപ്പിക്കാൻ കഴിയാത്തതിെൻറ കാരണങ്ങളും ചർച്ചചെയ്തു. ഇവിടങ്ങളിൽ ആർ.എസ്.എസ് ശാഖ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കർണാടകയിൽ സംസ്ഥാന ഭരണം തിരിച്ചുപിടിേക്കണ്ടതിെൻറ ആവശ്യകത ചിലർ ഉന്നയിച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയുടെ രണ്ടാം ഉൗഴം ഉറപ്പുവരുത്തുകയാണ് മറ്റൊരു ലക്ഷ്യം. 92 വർഷത്തെ ആർ.എസ്.എസിെൻറ ചരിത്രത്തിലാദ്യമായാണ് തമിഴ്നാട്ടിൽ പ്രതിനിധിസഭ ചേരുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 1,400ഒാളം പ്രതിനിധികൾ പെങ്കടുക്കുന്നുണ്ട്. കോയമ്പത്തൂർ എട്ടിമടയിലെ അമൃത കോളജ് കാമ്പസിൽ കനത്ത പൊലീസ് സുരക്ഷാവലയത്തിൽ നടക്കുന്ന സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.