ഡെബിൻ ജോസഫ്
കിഴക്കമ്പലം: അന്തർ സംസ്ഥാന അവയവ കടത്ത് കേസിൽ ഇടനിലക്കാരൻ പിടിയിൽ. ആലപ്പുഴ പുന്നമടയിൽ മറയൂർ ഡെബിൻ ജോസഫിനെയാണ് (38) അമ്പലമേട് പൊലീസ് പിടികൂടിയത്. പെരിങ്ങാല പോത്തിനാംപറമ്പിലെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വൃക്ക ആവശ്യക്കാരെയും കൊടുക്കാൻ തയാറായവരെയും ബന്ധിപ്പിച്ച് കൊടുക്കുന്ന ജോലിയാണ് ഡെബിൻ ജോസഫ് ചെയതുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം കൂട്ട് പ്രതി എന്ന് സംശയിക്കുന്ന നാല് പേർ താമസിക്കുന്ന അരൂരിലെ വീട്ടിൽ പൊലീസ് എത്തിയിരുന്നങ്കിലും നായയെ അഴിച്ച് വിട്ട് അവർ കടന്നുകളഞ്ഞു.
വരുംദിവസങ്ങളിൽ ഇടനിലക്കാരുൾപ്പെടെ കൂടുതൽ പേർ പിടിയിലായേക്കും. ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിലും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നജീബിനെയും ഭാര്യ റഷീദയെയും ചോദ്യംചെയ്ത് വരികയാണ്. തിങ്കളാഴച വരെ ഇവർ പൊലീസ് കസ്റ്റഡിൽ തുടരും. ഇതിനകം 10 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.