ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിക്കുന്നില്ലെന്ന ആക്ഷേപത്തിനിടെ ‘ആരോഗ്യസേതു’ ആപ് കേന ്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് നിര്‍ബന്ധമാക്കി. സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളില െ ജീവനക്കാര്‍ക്കും ആപ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കോവി ഡ് ചികിത്സക്കുശേഷം വീട്ടിലേക്കു വിടാനുള്ള ഉപാധികളിലൊന്നായി ‘ആരോഗ്യസേതു’ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശമിറക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ പുറംകരാറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവരടക്കമുള്ളവർക്കെല്ലാം ആപ് നിര്‍ബന്ധമാണെന്ന് പ്രധാനമന്ത്രിക്കു കീഴിലുള്ള പേഴ്സനല്‍ പെന്ഷന് മന്ത്രാലയത്തിെൻറ ഉത്തരവിലുണ്ട്. രോഗബാധയുള്ളവരെയും അവരുമായി സമ്പര്ക്കത്തിലാകുന്നവരെയും കെണ്ടത്താന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കേന്ദ്രം വികസിപ്പിച്ച ആപ്പാണ് ‘ആരോഗ്യസേതു’. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തങ്ങളുടെ ചുറ്റുപാടില്‍ കോവിഡ് പോസിറ്റിവായ ഒരാളുമായി സമ്പര്‍ക്കത്തിലായാല്‍ അത് ആപ്പില്‍ കാണിക്കും. ഫോണിെൻറ ബ്ലൂടൂത്ത്, ജി.പി.എസ് പരിധികളില്‍ വരുന്ന കോവിഡ് പോസിറ്റിവായവരുടെ വിവരങ്ങള്‍ ഇവ പിടിച്ചെടുക്കും.
ആപ് ഡൗണ്‍ലോഡ് ചെയ്ത ആള്‍ക്ക് രോഗബാധിതെൻറ അടുത്തുവന്നാൽ ബ്ലൂടൂത്ത് വഴി അധികൃതര്‍ക്ക് ആ വിവരം ലഭിക്കുകയും ജി.പി.എസ് വഴി സഞ്ചാരവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. അത്തരത്തിലുള്ളവരെ ഹൈ റിസ്ക്, മോഡറേറ്റ്, ലോ റിസ്ക്, സേഫ് എന്നീ വിഭാഗങ്ങളായി തിരിച്ച് ആപ് കാണിക്കും. വീട്ടില്നിന്നിറങ്ങുംമുമ്പ് ആപ് പരിശോധിക്കണമെന്നും ആപ്പില്‍ ‘സേഫ്’ എന്നോ ‘ലോ റിസ്ക്’ എന്നോ കാണിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഓഫിസിലേക്കു പുറപ്പെടാവൂ എന്നും ബുധനാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ‘ഹൈ റിസ്ക്’ അല്ലെങ്കില്‍ ‘മോഡറേറ്റ്’ എന്ന സന്ദേശമാണ് ആപ് കാണിക്കുന്നതെങ്കില്‍ ക്വാറൻറീനില്‍ കഴിയണം. കോവിഡ് വിവരശേഖരണത്തിന് ആവശ്യമില്ലാത്ത ഒരുപാട് ഡേറ്റ ഈ ആപ്പിലൂടെ ശേഖരിക്കുന്നുണ്ട്. ഇവ എങ്ങോട്ടെല്ലാം പോകുന്നുണ്ടെന്ന് സർക്കാർ പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.