ന്യൂഡൽഹി: യു.പി.എ സർക്കാർ കാലത്ത് മൂന്ന് വർഷം ഇന്ധനവില വർധന സഹിച്ചവർക്ക് മൂന്ന് ദിവസത്തെ ഇന്ധന വില വർധന പ്രയാസമായി തോന്നുന്നത് എങ്ങിനെയാണെന്ന് ബി.െജ.പി അധ്യക്ഷൻ അമിത് ഷാ. എൻ.ഡി.എ സർക്കാറിെൻറ നാലാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പെട്രോൾ,ഡീസൽ വില കുറക്കാൻ സർക്കാർ നപടി സീകരിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അമിത് ഷാ ഇങ്ങിനെ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര േമാദി മക്കൾ രാഷ്ട്രീയത്തിനും പ്രീണനത്തിനും അറുതി വരുത്തിയെന്നും വികസന രാഷ്ട്രീയത്തിന് തുടക്കം കുറിച്ചുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കറൻസി നിരോധനവും ചരക്കുസേവന നികുതി തുടങ്ങിയതും 2016ലെ മിന്നലാക്രമണവും മോദി സർക്കാറിെൻറ നാല് വർഷത്തെ പ്രധാന നേട്ടങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു.
ഹജ്ജിന് പുരുഷന്മാരില്ലാതെ സ്ത്രീകളെ പോകാൻ അനുവദിച്ചത് മോദിയുടെ ഭരണനേട്ടമായി അവകാശപ്പെട്ട അമിത് ഷാ മുസ്ലിം സ്ത്രീകൾക്ക് വേണ്ടി മുത്തലാഖ് നിരോധിക്കാൻ സർക്കാർ നിയമം കൊണ്ടുവന്നതും ചൂണ്ടിക്കാട്ടി. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി മോദി അധികാരത്തിലേറിയ ഉടൻ നടപ്പാക്കി. ഒമ്പത് കോടി ആളുകൾക്ക് തൊഴിൽ നൽകിയെന്നും ബി.ജെ.പി അധ്യക്ഷൻ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.