ബംഗളൂരു: രണ്ടുമാസത്തിലധികം നീണ്ട ഇടവളേക്കുശേഷം ബംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധ സമരം ആരംഭിച്ചു. ഡൽഹിയിലും രാജ്യത്തെ മറ്റിടങ്ങളിലും പ്രതിഷേധിച്ച് അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും സമര പരിപാടികൾ ആരംഭിച്ചത്.
ബുധനാഴ്ച ബംഗളൂരുവിലെ മൗര്യ സർക്കിളിലെ ഗാന്ധി പ്രതിമക്കുമുന്നിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രതിഷേധ ധർണ നടത്തി. മാസ്കും ഫേയ്സ് ഷീൽഡും അണിഞ്ഞ് പ്ലക്കാർഡുകളും കൈയിലേന്തിയാണ് പ്രതിഷേധ ധർണ നടത്തിയത്.
സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ ജാമിയ മിലിയ്യയിലെയും ജെ.എൻ.യുവിലെയും വിദ്യാർഥികളെയും മറ്റു സാമൂഹിക പ്രവർത്തകരെയും വിട്ടയക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.