മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി ബി.ജെ.പിയിൽ ചേർന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ബുര്‍ഹാന്‍പൂരിലെ നെപാനഗര്‍ എം.എല്‍.എ സുമിത്ര ദേവി കസ്‌ദേകര്‍ ആണ് രാജിവച്ചത്. ഒരാഴ്ചക്കിടെ രണ്ടാമത്തെ കോൺഗ്രസ് എം.എൽ.എയാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. ഇതോടെ മാർച്ച് മുതൽ കോൺഗ്രസിൽ നിന്ന് പോയ എം.എൽ.എമാരുടെ എണ്ണം 24 ആയി. 

നിയമസഭ പ്രോ ടെം സ്പീക്കര്‍ രമേശ്വര്‍ ശര്‍മ രാജി സ്വീകരിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം. ബഡാ മല്‍ഹേര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രദ്യും സിങ് ലോധിയുടെ രാജിക്ക് പിന്നാലെയാണ് സുമിത്രാ ദേവി പാർട്ടിവിടുന്നത്.  ലോധിയെ ബി.ജെ.പി സർക്കാർ ഭക്ഷ്യ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ചെയര്‍മാനാക്കുകയും ചെയ്തിട്ടുണ്ട്. ചൗഹാന്‍ മന്ത്രിസഭയില്‍ നിലവിൽ 14 കോണ്‍ഗ്രസ് വിമതന്മാർ പല സ്ഥാനം വഹിക്കുന്നുണ്ട്.

ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇന്ത്യയിലെ രാഷ്ട്രീയത്തെ ചന്തയാക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത് എന്നാണ് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര സിങ് ഗുപ്ത പ്രതികരിച്ചത്.

മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് ഇതുവരെ രാജിവെച്ച 24 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 22 പേരും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിന് പിന്നാലെയാണ് കമല്‍നാഥിെൻറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വീണത്. 
 

Tags:    
News Summary - Another Congress MLA quits in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.