ന്യൂഡൽഹി: വ്യാജ ബിരുദ കേസ് നേരിടുന്ന എ.ബി.വി.പി നേതാവ് അങ്കിവ് ബസോയ ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ സംഘടനയുടെ എല്ലാ ചുമതലകളില്‍നിന്നും അങ്കിവ് ബസോയയെ പുറത്താക്കിയതായി എ.ബി.വി.പി പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് രാജി.
തമിഴ്നാട്ടിലെ തിരുവള്ളൂർ സർവകലാശാലയിൽനിന്നും ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദം നേടിയതായി കാണിച്ചാണ് അങ്കിവ് ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത്. നവംബർ 20നകം എ.ബി.വി.പി നേതാവിെൻറ ബിരുദം സംബന്ധിച്ച് ആധികാരികത ഉറപ്പുവരുത്തണമെന്ന് സർവകലാശാലക്ക് ഡൽഹി ഹൈകോടതി അന്ത്യശാസനം നൽകിയിരിന്നു. അങ്കിവ് വിദ്യാർഥി യൂനിയൻ പ്രസിഡൻറായതിന് പിന്നാലെ കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു നടത്തിയ അന്വേഷണത്തിലാണ് തിരുവള്ളൂർ സർവകലാശാലയിലെ ബിരുദം വ്യാജമാണെന്ന് പുറത്തുവന്നത്.
ഇതുസംബന്ധിച്ച് എൻ.എസ്.യു തമിഴ്നാട് ഘടകം തിരുവള്ളൂർ സർവകലാശാലക്ക് നൽകിയ അപേക്ഷയിൽ അങ്കിവ് ബസോയ എന്ന വിദ്യാർഥി പഠിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇേതത്തുടർന്ന് എൻ.എസ്.യു ഡൽഹി സർവകലാശാല അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിനെത്തുടർന്ന് ൈഹകോടതിയെ സമീപിക്കുകയായിരുന്നു. എൻ.എസ്.യുവിെൻറ സണ്ണി ചില്ലാറിനെ പരാജയപ്പെടുത്തിയാണ് സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ അങ്കിവ് വിദ്യാർഥി യൂനിയൻ പ്രസിഡൻറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.