അമരാവതി: ബി.ജെ.പിയെ ജനം തള്ളിക്കളയുന്ന കാലം വരുമെന്ന് തെലുഗുദേശം പാർട്ടി പ്രസിഡൻറ് ചന്ദ്രബാബു നായിഡു. പാർട്ടി എം.പിമാരുമായി നടത്തിയ ടെലികോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആന്ധ്രപ്രദേശിന് പ്രത്യേകപദവി നൽകുന്നതുവരെ പ്രതിഷേധം ശക്തിപ്പെടുത്താൻ അദ്ദേഹം എം.പിമാരോട് നിർദേശിച്ചു. രാജ്യസഭയിൽ ആന്ധ്രക്ക് പ്രത്യേകപദവിയും എ.പി അംഗീകാര നിയമവും നടപ്പാക്കുന്നതിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും അവ ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നായിഡു വ്യക്തമാക്കി. പ്രതിഷേധത്തിൽ പെങ്കടുക്കാത്ത വൈ.എസ്.ആർ കോൺഗ്രസ് എം.പിമാർ, ബ്രിട്ടീഷുകാരുടെ കാലത്തെ ചില നാട്ടുരാജാക്കന്മാരെപ്പോലെ ഭരിക്കുന്നവരുടെ കൂടെ കൂടിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.