ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനുമുമ്പ് പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. പ്രതിപക്ഷവുമായി സമവായത്തിലെത്തുമോ എന്ന ചോദ്യത്തിന് അേദ്ദഹം വ്യക്തമായ മറുപടി നൽകിയില്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ഹിന്ദുത്വ ചായ്വുള്ള സ്ഥാനാർഥിയെ ബി.ജെ.പി മുന്നോട്ടുവെക്കുകയാണെങ്കിൽ യോജിച്ച നീക്കത്തിലൂടെ എതിർസ്ഥാനാർഥിയെ നിർത്താൻ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.
പ്രതിപക്ഷം ഒറ്റക്കെട്ടായി സ്ഥാനാർഥിയെ നിർത്തിയാലും ഇലക്ടറൽ കോളജിൽ മേൽക്കൈയുള്ളതിനാൽ ബി.ജെ.പി തങ്ങളുടേതായ രീതിയിൽ മുന്നോട്ടുപോകുമെന്നാണ് സൂചന. എന്നാൽ, പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഷാ വ്യക്തമാക്കി. ആദ്യം എൻ.ഡി.എക്കകത്ത് ആലോചന നടത്തിയശേഷം പ്രതിപക്ഷവുമായി സംസാരിക്കും. അതിനുശേഷമേ സ്ഥാനാർഥിയെ തീരുമാനിക്കൂ -അദ്ദേഹം പറഞ്ഞു. ജൂലൈയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ആഗസ്റ്റിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.