70 വർഷം സാധിക്കാത്ത നേട്ടങ്ങൾ മോദി സർക്കാറിന് സാധിച്ചു –അമിത് ഷാ

ന്യൂഡൽഹി: സ്വാതന്ത്ര്യം ലഭിച്ച് 70 വർഷമായി ഇന്ത്യക്ക് കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങളാണ് നരേന്ദ്ര മോദി സർക്കാറിന് സാധിച്ചതെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ. ജമ്മു-കശ്മീരിൽ ഒരാളെ ജീപ്പിനു മുന്നിൽ കെട്ടിവെച്ച് മനുഷ്യകവചമാക്കിയ മേജർ നിതിൻ ലീതുൽ ഗോഗോയിയെ അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രകീർത്തിച്ചു. മേജർ അതുവഴി പൊലീസുകാരുടെയും മറ്റും ജീവനാണ് രക്ഷിച്ചതെന്നും ഷാ പറഞ്ഞു. അതിനെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് മോദി സർക്കാർ ഇന്ത്യയുടെ ചിന്താരീതിയെ തന്നെ മാറ്റി. ഉത്തർപ്രദേശിലെ ജേവറിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടബലാത്സംഗം, സഹറൺപുരിലെ അക്രമം എന്നിവയിൽ യോഗി ആദിത്യനാഥ് സർക്കാറിനെ ന്യായീകരിച്ച അമിത് ഷാ,  സംസ്ഥാന  സർക്കാർ ഇൗ സംഭവങ്ങൾ ശക്തമായ നടപടികളിലൂടെ നല്ലതുപോലെ കൈകാര്യം ചെയ്തുവെന്ന് അദ്ദേഹംപറഞ്ഞു.

Tags:    
News Summary - amit shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.