ന്യൂഡൽഹി: റഫാൽ ഇടപാടിലെ ആരോപണങ്ങളുടെ ഉറവിടമെന്തെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോടതി വിധിയോടെ ഇടപാടിൽ അഴിമതി നടന്നിട്ടില്ലെന്ന് വ്യക്തമായി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് മ ാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയിൽ ഇന്ന് സത്യം വിജയിച്ചിരിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്. കോടതി വിധിയോടെ ഇടപാടിൽ ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമായതായി അമിത് ഷാ കൂട്ടിച്ചേർത്തു.
റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. അതേസമയം, ഇടപാടുമായി ബന്ധപ്പെട്ട് ജെ.പി.സി അന്വേഷണം ആവശ്യമാണെന്നാണ് കോൺഗ്രസിെൻറ പുതിയ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.