ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ എട്ട് പ്രധാന കാബിനറ്റ് സമിതികളിൽ അംഗത്വം നേടി മന്ത്രിസഭയിൽ രണ്ടാമനായി ആഭ് യന്തരമന്ത്രി അമിത് ഷാ. ബുധനാഴ്ച നടന്ന യോഗത്തിൽ എട്ട് പ്രധാന കാബിനറ്റ് കമ്മറ്റികളാണ് പുനഃസംഘടിപ്പിച് ചത്. ഇതിൽ എട്ടെണ്ണത്തിലും അമിത് ഷാ അംഗമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് കേന്ദ്രസമിതികളിൽ മാത്രമ ാണ് അംഗമായിട്ടുള്ളത്. കേന്ദ്ര നിയമനകാര്യ സമിതിയിൽ നരേന്ദ്രമോദിയും അമിത് ഷായും മാത്രമാണുള്ളത്. പ്രധാനമന്ത്രി ഉൾപ്പെട്ട ആറു സമിതികളിലും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയില്ലാത്ത സമിതികളിൽ അമിത് ഷായാണ് അധ്യക്ഷൻ. പാർലമെൻററി കാര്യ സമിതിയിലും അക്കെമഡേഷൻ സമിതിയിലും ഷാ ഉൾപ്പെട്ടിരിക്കുന്നു.
ധനമന്ത്രി നിർമല സീതാരാമന് ആറു സമിതികളിലാണ് അംഗത്വമുള്ളത്. സാമ്പത്തിക കാര്യം, പാർലമെൻററി കാര്യം, അക്കെമഡേഷൻ, രാഷ്ട്രീയ കാര്യം, സുരക്ഷാ, തൊഴിൽ -വൈധഗ്ദ്യ വികസനം, നിക്ഷേപം-വളർച്ചാ തുടങ്ങിയ ആറു സമിതികളിലാണ് സീതാരാമൻ അംഗമായിട്ടുള്ളത്.
എന്നാൽ മുതിർന്ന ബി.ജെ.പി നേതാവും കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടാമനുമായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കേന്ദ്ര സുരക്ഷാകാര്യ സമിതിയിലും സാമ്പത്തിക കാര്യ സമിതിലും മാത്രമാണ് അംഗം.
കേന്ദ്രഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരി നാലു സമിതികളിൽ അംഗമാണ്. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അഞ്ചു സമിതികളിലും പെട്രോളിയം മന്ത്രാലയത്തിെൻറ ചുമതലയുള്ള സഹമന്ത്രി ധർമേന്ദ്രപ്രധാൻ രണ്ട് പ്രധാന സമിതികളിലും അംഗമാണ്.
എന്നാൽ വനിത ശിശു വികസന മന്ത്രാലയത്തിെൻറ ചുമതലയുള്ള സ്മൃതി ഇറാനിക്ക് ഒരു കേന്ദ്രകമ്മറ്റികളിലും അംഗത്വം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.