ലഖ്നോ: ഉത്തർ പ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ 74 കുട്ടികൾ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ഇന്ത്യ വലിയ രാജ്യമാണെന്നും അതിനാൽ മുമ്പും ഇത്തരം ദുരന്തങ്ങളുണ്ടായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ആദ്യമല്ല ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്. രാജി ആവശ്യപ്പെടലാണ് കോൺഗ്രസിന്‍റെ ജോലിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ജന്മാഷ്ടമി വലിയ രീതിയിൽ ആഘോഷിക്കാൻ ആദിത്യനാദ് നിർദേശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അത് സർക്കാർ ആഘോഷമല്ലെന്നും വ്യക്തികളുടെ വിശ്വാസമാണെന്നും അമിത്ഷാ പ്രതികരിച്ചു. യു.പിയിലെ ജനങ്ങൾക്ക് ഏത് രീതിയിലും അത് ആഘോഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽ ഒാക്സിജൻ എത്തിച്ചിട്ടുണ്ടെന്നും ദുരന്തം ഒാക്സിജെൻറ ക്ഷാമം മൂലമല്ലെന്നുമാണ് സർക്കാർ നിലപാട്. സംഭവത്തെ കുറിച്ച് ഒൗദ്യോഗിക അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.