ന്യൂഡൽഹി: ലോക്സഭയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന പൗരത്വ നിയമ ഭേദഗതി ചർച്ചക്കിടയിൽ മുസ്ലിംലീഗിനെയും കോൺഗ്രസിനെയും തോണ്ടി ആഭ്യന്തര മന്ത്രി അമിത് ഷാ. മതേതരത്വം പറയുന്ന കോൺഗ്രസിന് കേരളത്തിൽ ലീഗും മഹാരാഷ്ട്രയിൽ ശിവസേനയുമായാണ് കൂട്ടെന്ന് അമിത് ഷാ പറഞ്ഞു. നിലപാടില്ലാത്ത, അവസരവാദ കൂട്ടുകെട്ടാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെതിരെ ലീഗിെൻറയും കോൺഗ്രസിെൻറയും എം.പിമാർ പ്രതിഷേധമുയർത്തിയതോടെ സഭ ബഹളത്തിൽ മുങ്ങി. ലീഗ് വർഗീയകക്ഷിയല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ഓർമിപ്പിച്ചു. മതേതര, ജനാധിപത്യ സങ്കൽപങ്ങളിൽ നിന്നുകൊണ്ടാണ് ലീഗ് പ്രവർത്തിക്കുന്നതെന്ന് പിന്തുണയുമായി എത്തിയ കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.