മുംബൈ: ജാതീയ അധിക്ഷേപത്തെ തുടർന്ന് പട്ടിക വർഗ വിഭാഗത്തിൽപെട്ട പി.ജി മെഡിക്കൽ വിദ ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. നഗരത്തിലെ നായർ ഹോസ്പി റ്റലിൽ പി.ജി രണ്ടാം വർഷ വിദ്യാർഥിനി ഡോ. പായൽ തഡ്വിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ക േസിൽ പായലിെൻറ സീനിയർ ഡോക്ടറ്്മാരായ ഭക്തി മെഹറെ, അങ്കിത ഖണ്ഡെൽവാൽ, ഹേമ അഹുജ എന്നിവരാണ് അറസ്റ്റിലായത്.
ഇവർ മൂന്ന് പേരും പായലിനെ നിരന്തരം ജാതീയമായി അധിക്ഷേപിക്കുകയും പഠനം പൂർത്തിയാക്കാൻ അനുവദിക്കുകയില്ലെന്ന് പറയുകയും ചെയ്തിരുന്നതായി പായലിെൻറ അമ്മ അബിദ, ഭർത്താവ് ഡോ. സൽമാൻ എന്നിവർ പരാതി നൽകിയിരുന്നു. റാഗിങ് വിരുദ്ധ സമിതി സർക്കാറിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ പായൽ ജാതീയ അധിക്ഷേപത്തിന് വിധേയയായതായി വ്യക്തമാക്കുന്നു.
മൂന്ന് സീനിയർ ഡോക്ടർമാർക്കും നേരേത്ത മൂന്നു തവണ നൽകിയ പരാതി അവഗണിച്ച ഹോസ്പിറ്റൽ അധികൃതർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പായലിെൻറ ബന്ധുക്കൾ വഞ്ചിത് ബഹുജൻ അഗാഡിയുടെ പിന്തുണയിൽ ചൊവ്വാഴ്ച ഹോസ്പിറ്റലിന് മുന്നിൽ ധർണയും നടത്തിയിരുന്നു. പായലിെൻറ ബന്ധുക്കളെ കാണാനെത്തിയ മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഗമിരീഷ് മഹാജൻ ശക്തമായ നടപടി ഉറപ്പുനൽകിയതിനു പിന്നാലെയാണ് ഡോക്ടർമാരെ അറസ്റ്റ് ചെയ്തത്.
ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്, കനയ്യ കുമാർ തുടങ്ങിയവർ ബന്ധുക്കൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.