അൽ അഖ്സ ആക്രമണം; ജമാഅത്ത് അമീർ അപലപിച്ചു

ന്യൂഡൽഹി: ഫലസ്തീൻ അൽ അഖ്സ മസ്ജിദിേലക്ക് ഇസ്രായേൽ പൊലീസ് ഇരച്ചുകയറി നടത്തിയ ആക്രമണത്തെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സആദത്തുല്ലാ ഹുസൈനി അപലപിച്ചു. അന്തർദേശീയ സമൂഹം അടിയന്തരമായി നേരിടേണ്ട പ്രകോപനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രാേയൽ പൊലീസിെൻറ വെടിവെപ്പിലും ആക്രമണത്തിലും 178 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ 88 പേർ ആശുപത്രിയിലാണ്. ലോകമൊട്ടുക്കുമുള്ള മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വിശുദ്ധ റമദാനിലെ അവസാന ദിനങ്ങളിൽ അൽ അഖ്സ പള്ളിയെ ആക്രമണത്തിന് തെരഞ്ഞെടുത്തതെന്നും ഹുസൈനി കുറ്റപ്പെടുത്തി.

Tags:    
News Summary - Al-Aqsa attack; Jamaat-e-Islami condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.