ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് കടന്നുപോകാനായി പാകിസ്താൻ വ്യോമ പാതകൾ ഭാഗികമായി തുറന്നു. പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള സർവിസുകൾക്ക് കടന്നുപോകാനായി 11 വ്യോമപാതകളാണ് തുറന്നതെന്ന് പാക് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ ഇതുവഴി സർവിസ് പുനരാരംഭിച്ചു.
ഫെബ്രുവരി 26ലെ ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താൻ വ്യോമപാത അടച്ചത്. അടുത്ത ദിവസംതന്നെ മറ്റിടങ്ങളിലേക്കുള്ള പാതകൾ തുറന്നെങ്കിലും ന്യൂഡൽഹി, ബാങ്കോക്, ക്വാലാലംപുർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഉപയോഗിക്കുന്ന പി 518 പാത അടഞ്ഞുകിടന്നു. ഡൽഹിയിലേക്കുള്ള വിമാനങ്ങൾക്ക് ഈ പാത ഉപയോഗിക്കാനാവാതിരുന്നതോടെ യു.എസിൽനിന്നും യൂറോപ്പിൽനിന്നുമുള്ള പല സർവിസുകളും റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.