ടോറൻേൻറാ: ഇന്ത്യ-പാക് അതിർത്തിയിലും വ്യോമ മേഖലയിലും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്കുള്ള വ ിമാന സർവീസുകൾ എയർ കാനഡ നിർത്തിവെച്ചു. ഇന്ത്യയിലെ ഒരു വിമാനത്താവളങ്ങളിലേക്കും താൽക്കാലികമായി സർവീസ് നടത്തി ല്ലെന്ന് എയർ കാനഡ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ടോറൻേൻറായിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച എയർ കാനഡയുടെ വിമാനം അറ്റ്ലാൻൻറിക് പിന്നിട്ട ശേഷം തിരിച്ചു വിളിച്ചതായും ബുധനാഴ്ച വിമാനം തിരിച്ച് ഇറങ്ങിയതായും കമ്പനി അറിയിച്ചു.
ഇന്ത്യ-പാക് വ്യോമാക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച അർദ്ധരാത്രി വാൻകോവറിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കാനിരുന്ന വിമാനം റദ്ദാക്കി. ബുധനാഴ്ച ടോറൻേൻറായിൽ നിന്നും മുംബൈയിലേക്ക് തിരിക്കാനിരുന്ന സർവീസുകളും ടോറൻേൻറാ-ഡൽഹി, വാൻകോവർ-ഡൽഹി സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം സാധാരണ സ്ഥിതിയിലേക്ക് തിരിച്ച് വന്നശേഷം സുരക്ഷ കണക്കിലെടുത്തേ സർവീസ് പുനഃരാരംഭിക്കൂയെന്നും എയർ കാനഡ അധികൃതർ വ്യക്തമാക്കി.
എയർ കാനഡയും ജെറ്റ് എയർവേസും ഒരാഴ്ചയിൽ 18 സർവീസുകളാണ് ഇന്ത്യയിൽ നിന്നും കാനഡയിലെ ടൊറൻേൻറാ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.