ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എ.ഐ.ഐ.എം.എസ്) ജൂനിയർ ഡോക്ടർ ആശുപത്രി ഹോസ്റ്റലിെൻറ പത്താം നിലയിൽനിന്ന് ചാടി ജീവനൊടുക്കി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സൈക്യാട്രി വിഭാഗത്തിലെ ജൂനിയർ റസിഡൻറ് ഡോക്ടറായ അനുരാഗ് കുമാർ എ.ഐ.ഐ.എം.എസ് ഹോസ്റ്റൽ 18 കെട്ടിടത്തിൽ നിന്ന് ചാടിയത്. ഗുരുതര പരിക്കേറ്റ അനുരാഗ് കുമാറിനെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അനുരാഗിന് വിഷാദരോഗമുണ്ടായിരുന്നെന്നാണ് അധികൃതർ നൽകുന്ന സൂചന.
ഇയാളുടെ മൊബൈൽ ഫോൺ ഹോസ്റ്റൽ കെട്ടിടത്തിെൻറ ടെറസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 37വയസുള്ള മാധ്യമ പ്രവർത്തകൻ ഡൽഹി എ.ഐ.ഐ.എം.എസിെൻറ നാലാം നിലയിൽ നിന്ന് ചാടി ജീവെനാടുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.