ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ ആശാറാം ബാപ്പുവിന് സുരക്ഷയൊരുക്കാൻ രാജസ്ഥാൻ സർക്കാർ ചെലവഴിച്ചത് 7.25 കോടി രൂപ. ‘അകമ്പടി’ സേവിച്ച വാഹനങ്ങളുടെ ഇന്ധന ചെലവ് കൂടാതെയുള്ള കണക്കാണിത്.
ആശാറാമിനെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് 50 പൊലീസുകാരുടെ സേവനം ലഭ്യമാക്കിയിരുന്നു. 20 പൊലീസുകാർ കോടതിയിലും 20 പേർ ആശാറാമിെൻറ വാഹനത്തിലുമുണ്ടാകും. ഇതിനു പുറമെ രണ്ട് അകമ്പടി കാറുകളിലായി അഞ്ചു പേർ വീതവുമുണ്ടാകും.
സാധാരണക്കാരന് പൊലീസ് സുരക്ഷ നൽകുന്നതിന് ദിവസം 3000 രൂപ നൽകണമെന്നാണ് ചട്ടം. സീനിയർ ഒാഫിസർക്ക് ഇതിൽ കൂടുതൽ തുക നൽകേണ്ടിവരും. ഒരു വർഷം 1.5 കോടി രൂപ വീതമാണ് ആശാറാമിനായി ഇത്തരത്തിൽ ചെലവാക്കിയതെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.