രാഷ്ട്രീയ ഭാവി തകരുമെന്ന ഭയത്താൽ സ്വന്തം കുഞ്ഞിനെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു

ബംഗളുരു: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞ് രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്ന് ഭയത്താൽ കര്‍ണാടക സ്വദേശി തന്റെ രണ്ട് വയസുകാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്നു. ചിത്രദുര്‍ഗ ജില്ലയിലുള്ള നിനഗപ്പ(35)യാണ് തന്‍റെ മകളെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. ഒരു മാസത്തിന് മുന്‍പാണ് കൊലപാതകം നടന്നതെങ്കിലും കുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി ശശികല(29) എന്ന യുവതിയുമായി നിനഗപ്പക്ക് ബന്ധമുണ്ടായിരുന്നു. താനുമായുള്ള ബന്ധം പരസ്യമാക്കണമെന്ന ശശികലയുടേയും കുടുംബത്തിന്‍റേയും ആവശ്യം നിനഗപ്പയെ പ്രകോപിപ്പിച്ചു. വരുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന നിനഗപ്പക്ക് മകൾ ശിരിഷ തടസമാകുമെന്ന് മനസ്സിലായി.

ഇതോടെ കുട്ടിയെ ഒഴിവാക്കാന്‍ സമര്‍ത്ഥമായി തന്ത്രങ്ങള്‍ മെനയുകയായിരുന്നു നിനഗപ്പ. ശശികലയെ തന്ത്രപൂർവം ഗ്രാമത്തിലേക്ക് അയച്ച് ശിറിഷയെ കൂടെ നിര്‍ത്തി. മകളെ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

ഗ്രാമത്തിലെത്തിയ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. മകള്‍ സുഖമായിരിക്കുന്നുവെന്നാണ് നിനഗപ്പ പറഞ്ഞത്. ഒക്ടോബര്‍ 8ന് മകളെ ചൊല്ലി നിനഗപ്പയും ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായി. മകളെ മറക്കാൻ നിനഗപ്പ പറഞ്ഞതോടെ ശശികല പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 12ന് പ്രതി മകളെ കൊലപ്പെടുത്തിയതായി കുറ്റം സമ്മതിച്ചു.

നേരത്തെ വിവാഹം കഴിച്ച നിനഗപ്പക്ക് ആദ്യഭാര്യയില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ആദ്യഭാര്യ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.