കരീമാബാദ്: വിവിയേക് വിദിയസാതിയെ ഒാർമയില്ലേ? കഴിഞ്ഞദിവസം മൂന്നുമാസം മാത്രം പ്ര ായമായ കുഞ്ഞിനെ മടിയിലിരുത്തി ഭർത്താവ് ആബിദ് ഹുസൈൻ ലോണിെൻറ തിരോധാനത്തിൽ വി തുമ്പുന്ന ഇന്തോനേഷ്യക്കാരിയായ വിദിയസാതിയുടെ ചിത്രം കരളലിയിക്കുന്നതായിരുന്ന ു. ‘‘കശ്മീർ ഭൂമിയിലെ സ്വർഗം എന്നാണ് ഇവിടെ വരുേമ്പാൾ കരുതിയിരുന്നത്. ഇപ്പോൾ എനി ക്കിത് നരകമാണ്. ഞാൻ തിരിച്ചുപോവുകയാണ്. ദുഃഖസ്മരണകളുമായി കഴിയുേമ്പാഴും അവിടെ സമാധാനം കിട്ടുമല്ലോ...’’ വിവിയേക് പറഞ്ഞു. ആബിദ് ഹുസൈൻ ലോണിെൻറ മരണത്തിലും സൈമയുടെയും അദീഫ ലോൺ എന്ന കുരുന്നിെൻറയും ഒറ്റപ്പെടലിലും വിതുമ്പുകയാണ് ഇപ്പോൾ ഗ്രാമം. പുൽവാമയിൽ ശനിയാഴ്ച സൈന്യത്തിെൻറ വെടിയേറ്റ് മരിച്ച ഏഴുപേരിൽ ഒരാളാണ് ആബിദ്
വിവിയേകിെൻറ ഭാഷ വശമില്ലെങ്കിലും ആബിദിെൻറ ബന്ധുക്കളും ഗ്രാമീണരും അവരെ സ്നേഹത്തോടെ സൈമ എന്നുവിളിച്ചു. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തക്ക് സമീപത്തെ സുദിർമൻ സ്വദേശിയായ സൈമയും കശ്മീരിലെ കരീമാബാദിലെ ആബിദും ഹൈദരാബാദിലാണ് കണ്ടുമുട്ടുന്നത്. എം.ബി.എ ബിരുദധാരിയായ ആബിദ് ഹൈദരാബാദിലെ യുനൈറ്റഡ് ഹെൽത്ത് ഗ്രൂപ്സിൽ പരിശീലനത്തിന് എത്തിയപ്പോഴാണ് സൈമയും ഇതേ സ്ഥാപനത്തിൽ പരിശീലനത്തിന് വരുന്നത്. പരിചയം പ്രണയമായി. 2016 ജൂലൈയിൽ ഇന്തോനേഷ്യയിൽ ഇരുവരും വിവാഹിതരായി. പ്രതീക്ഷകളോടെ കശ്മീരിലെത്തിയ സൈമ പുൽവാമയിലെ ഏറ്റവും സംഘർഷ മേഖലയായ കരീമാബാദിൽ എത്തിയപ്പോൾതന്നെ ചകിതയായിരുന്നു. ഏഴു മാസമായി അവർ ഇവിടെയുണ്ട്.
ശനിയാഴ്ച രാവിലെ ഉടനെ വരാമെന്ന് പറഞ്ഞാണ് ആബിദ് പുറത്തുപോയത്. ഇതിനിടയിൽ സൈന്യവും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിെൻറ കോലാഹലങ്ങൾ സൈമയുടെ കാതുകളിലുമെത്തി. ആബിദിനെ വിളിച്ചപ്പോൾ ആശങ്ക വേണ്ടെന്നും സംഘർഷ മേഖലയിലേക്ക് പോകില്ലെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചു. പ്രതീക്ഷയോടെ കാത്തിരുന്ന സൈമ പിന്നീട് കേട്ടത് ഭർത്താവിെൻറ മരണ വാർത്തയാണ്. എന്തുചെയ്യണമെന്നറിയാതെ മൂന്നുമാസം പ്രായമായ അദീഫയെ മാറോടണച്ച് അലമുറയിട്ട സൈമയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും അയൽക്കാരും പ്രയാസപ്പെട്ടു. കശ്മീരിയോ ഹിന്ദിയോ അറിയാത്ത സൈമയെ ഇംഗ്ലീഷ് അറിയാവുന്ന യുവതി എത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കരച്ചിലടക്കാനായില്ല.
നടുക്കുന്ന ഒാർമകളുമായി ജകാർത്തയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണ് സൈമ. അദീഫ ലോണിന് പാസ്പോർട്ടില്ലാത്തത് തിരിച്ചുപോക്കിന് തടസ്സമായി നിൽക്കുന്നു. തിങ്കളാഴ്ച അവർ ഡൽഹിയിലെ ഇേന്താനേഷ്യൻ എംബസി ജീവനക്കാരുമായി സംസാരിച്ചു. കുട്ടിക്ക് പാസ്പോർട്ട് നൽകാൻ അവർ കരീമാബാദിൽ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കാത്തിരിക്കുകയാണ് സൈമയും അദീഫയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.