ന്യൂഡൽഹി: ഗുരുതര സുരക്ഷാവീഴ്ചയെ തുടർന്ന് സർക്കാർ പദ്ധതികളുടെ വെബ്സൈറ്റുകളിലൂടെ 13 കോടി പേരുടെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഡയറക്ട് ബെനിഫിറ്റ് സ്കീം പ്രകാരം ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർന്നതിൽപെടും. തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം എട്ടു കോടിയിലധികം പേരുടെ വിവരങ്ങളാണ് പുറത്തായത്.
ആധാർ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട വിവരസുരക്ഷയെക്കുറിച്ചും സെൻറർ ഫോർ ഇൻറർനെറ്റ് സൊസൈറ്റി(സി.െഎ.എസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ചോർച്ചയെക്കുറിച്ച വെളിപ്പെടുത്തൽ. കഴിഞ്ഞ നവംബർ മുതൽ ഇൗ വിവരങ്ങൾ ഇൻറർനെറ്റിൽ ലഭ്യമായിരുന്നതായി റിപ്പോർട്ട് പറയുന്നു. രണ്ടു കേന്ദ്ര സർക്കാർ പോർട്ടലുകളെക്കുറിച്ചും ആന്ധ്രപ്രദേശിൽനിന്നുള്ള രണ്ടു സൈറ്റുകളെക്കുറിച്ചുമാണ് റിപ്പോർട്ടിലുള്ളത്.
നാഷനൽ സോഷ്യൽ അസിസ്റ്റൻറ് പ്രോഗ്രാം (ഗ്രാമവികസന മന്ത്രാലയം), തൊഴിലുറപ്പു പദ്ധതിയുടെ ദേശീയ പോർട്ടൽ, ഡെയിലി ഒാൺലൈൻ പേമെൻറ് റിപ്പോർട്സ് (ആന്ധ്രപ്രദേശ് സർക്കാർ), ചന്ദ്രണ്ണ ബീമാ പദ്ധതി (ആന്ധ്രപ്രദേശ് സർക്കാർ) എന്നീ സൈറ്റുകളിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.