മംഗളൂരു: ബംഗളൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്ന കർണാടക ആർ.ടി.സി ബസ്സിൽ യാത്രക്കാരി പ്രസവിച്ചു.ജോലിക്ക് പോവുകയായിരുന്ന ബീഹാർ സ്വദേശിയായ യുവതിയാണ് കെ.എ-18 എഫ്-0865 ബസ്സിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ബസ് ചന്നനാരായണ പട്ടണം-ഹാസൻ റൂട്ടിൽ മുഡിഗെരെയിൽ എത്തിയപ്പോൾ ഗർഭിണി അസ്വസ്ഥതയാവുന്നത് കണ്ടക്ടർ വസന്ത കണ്ടു.ഉടൻ ബസ് ബെല്ലടിച്ച് ഒതുക്കി നിറുത്തിച്ച് പുരുഷ യാത്രക്കാരെ മുഴുവൻ ഇറക്കി.കണ്ടക്ടറും സ്ത്രീ യാത്രക്കാരും ചേർന്ന് ബസിൽ ലേബർ റൂം ഒരുക്കി.
പ്രസവാനന്തരം അമ്മയേയും കുഞ്ഞിനേയും 108 ആംബുലൻസിൽ ശാന്തിഗ്രാം ആശുപത്രിയിലേക്ക് മാറ്റി.ബസ് ശുചീകരിച്ച ശേഷം യാത്ര തുടർന്നു.യുവതിയും ശിശുവും സുഖമായിരിക്കുന്നതായി കണ്ടക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.