രാമനവമി ഘോഷയാത്രക്കിടെ പള്ളിയിൽ കാവിക്കൊടി കെട്ടിയ സംഭവം: മഥുരയിലും സോനിപത്തിലും അറസ്റ്റ്

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പള്ളിയിൽ കാവിക്കൊടി കെട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ജമാൽ മസ്ജിദിൽ കാവിക്കൊടി കെട്ടിയതിലാണ് അറസ്റ്റ്. വ്യാഴാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയാണ് സംഭവം. രാമ ജന്മ മഹോത്സവ് സമിതിയാണ് ഘോഷയാത്ര നടത്തിയത്. സമീപത്തെ രാമക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

ഘോഷയാത്രയിൽ വാഹനമോടിച്ചിരുന്ന നാല് പേർ പള്ളിക്ക് സമീപത്തെ കടക്ക് മുകളിൽ കയറി കാവിക്കൊടി കെട്ടുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതേസമയം, സോനിപത്തിൽ പ്രാർഥന തടസപ്പെടുത്താൻ ശ്രമിച്ചതിന് അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. സോനിപത്തിലെ ഖാർഖോഡയിലാണ് സംഭവം. പ്രാർഥന തടസപ്പെടുത്താൻ ഇവർ മുദ്രവാക്യം വിളിക്കുകയായിരുന്നു. സോനിപത്തിലും പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - 9 held for disrupting prayer at mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.