ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായതായും രോഗമുക്തി-മരണഅനുപാത ം 80:20 ആണെന്നും കേന്ദ്രം. കേരളം ഉൾപ്പെടെ 19 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ വൈറസ്വ്യാ പനത്തിെൻറ ഇരട്ടിയാകൽനിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണെന്നും കേന്ദ്ര ആരോഗ് യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തടയുന്നതിലും സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി പരിശോധനനടത്തുന്നതിലും കേരളം മികച്ച പ്രവർത്തനം നടത്തിയെന്നും സമാന ഇടപെടലുകൾ രാജ്യത്തെ മറ്റിടങ്ങളിലും നടക്കുന്നുണ്ടെന്നും വാർത്തസമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രോഗവ്യാപന നിരക്ക് മാർച്ച് ഒന്നുമുതൽ 31വരെ ശരാശരി 2.1 ശതമാനം ആയിരുന്നു. ഇത് ഏപ്രിൽ ഒന്നുമുതൽ ശരാശരി 1.2 ശതമാനമായി കുറഞ്ഞു. സാമ്പിളുകളുടെ പരിശോധന വർധിക്കുന്നതിനിടെയാണ് രോഗവ്യാപനനിരക്കിൽ 40 ശതമാനം കുറവുണ്ടായത്.
കേസുകൾ ഇരട്ടിയാകുന്ന നിരക്കിലും കുറവുണ്ടായി. ലോക്ഡൗണിനുമുമ്പ് കേസുകൾ മൂന്നുദിവസം കൊണ്ടാണ് ഇരട്ടിയായത്. കഴിഞ്ഞ ഏഴുദിവസത്തെ കണക്കുപ്രകാരം ഇരട്ടിയാകൽ 6.2 ദിവസമായി കുറഞ്ഞു. മൂന്നുമാസമായി കോവിഡ്ബാധ രാജ്യത്തുണ്ട്. ഇതിെൻറ വ്യാപനം പെട്ടെന്ന് സംഭവിച്ചതല്ല. വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.
മേയ് മാസത്തോടെ 10ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തദ്ദേശീയമായി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ, വെൻറിലേറ്ററുകൾ, മറ്റു ജീവൻരക്ഷ ഉപാധികൾ എന്നിവ തദ്ദേശീയമായി രൂപകൽപന ചെയ്യാനുള്ള ശ്രമം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3.19 ലക്ഷം ടെസ്റ്റുകൾ നടത്തി. ഒരു ദിവസം മാത്രം 28,340 ടെസ്റ്റുകൾ നടത്തി. 28 ദിവസത്തിനുള്ളിൽ സെക്കൻഡറി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തയിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.