ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ നാടോടി പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. മിേൻറാ റോഡിന് സമീപം തെരുവിൽ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. നാടോടിയായി തെരുവിൽ കഴിയുന്ന 24 കാരനാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.
ജൂലൈ 14 ന് കാളി മന്ദിറിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ കാണ്ടെത്താനായില്ല. രാത്രിയോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ സമീപപ്രദേശത്തുനിന്നും കണ്ടെത്തുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആന്തരികാവയവങ്ങൾക്കുൾപ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് പെൺകുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയച്ചതായി ഡൽഹി വനിതാ കമ്മീഷൻ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.
പെൺകുട്ടിക്ക് ധനസഹായവും കുടുംബത്തിന് പുനരധിവാസവും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുമെന്നും സ്വാതി മാലിവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.