ന്യൂഡൽഹി: നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആറ് സംസ്ഥാനങ്ങൾ പുനഃപരിശോധന ഹരജി നൽകി. കേന്ദ്രസർക്കാറിന് അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹരജി. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ചത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹരജിയുമായി കോടതിയിലെത്തിയത്.
പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 11 വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
നേരത്തെ പ്രശ്നം ചർച്ച ചെയ്യാനായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടേയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേയും നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ പല മുഖ്യമന്ത്രിമാരും സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.