സ്വകാര്യ ബാങ്ക് എക്സിക്യൂട്ടീവിന്‍റെ മരണം; അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

ന്യൂഡൽഹി: അഞ്ചുമാസത്തിന് ശേഷം യെസ് ബാങ്ക് സീനിയർ എക്സിക്യൂട്ടീവിന്‍റെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. ഹരിയാന പൊലീസിൽനിന്ന് കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

യെസ് ബാങ്ക് വൈസ് പ്രസിഡന്‍റ് ധീരജ് അഹ്ലാവത്തിന്‍റെ മരണത്തിലാണ് അന്വേഷണം. ആഗസ്റ്റ് അഞ്ചിന് വീട്ടിൽ നിന്ന് പുറത്തുപോയ അദ്ദേഹം തിരിെച്ചത്തിയിരുന്നില്ല. 38കാരനായ അദ്ദേഹത്തിന്‍റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം ഡൽഹിയിലെ രോഹിണിയിൽനിന്ന് കണ്ടെത്തുകയായിരുന്നു.

ധീരജിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കോർപറേറ്റ് വായ്പകൾ സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഗൂഡാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

കനാലിൽനിന്നാണ് അദ്ദേഹത്തിന്‍റെ മൃതദേഹം ലഭിച്ചത്. സഹോദരി കൈയിൽ അണിയിച്ച രാഖി തിരിച്ചറിഞ്ഞാണ് മൃതദേഹം ധീരജിേന്‍റതാണെന്ന് ഉറപ്പുവരുത്തിയത്. അന്വേഷണത്തിൽ പുരോഗതി ഇല്ലാതായതോടെ കുടുംബം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഒക്ടോബറിൽ കണ്ടിരുന്നു. സി.ബി.െഎ അന്വേഷണം വേണമെന്നായിരുന്നു കുടുംബത്തിന്‍റെ ആവശ്യം.

ഹരിയാന പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം. ഒക്ടോബർ 17ന് സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. തുടർന്ന് ജനുവരി ആറിന് കേന്ദ്രം സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകുകയായിരുന്നു. 

Tags:    
News Summary - 5 Months After Death Of Yes Bank Executive CBI Takes Over Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.