ബംഗളൂരു: ദക്ഷിണ കർണാടകയിൽ ദലിത് െപൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ അഞ്ച് കേ ാളജ് വിദ്യാർഥികൾ അറസ്റ്റിൽ. 19കാരായ വിദ്യാർഥികൾ അതേ കോളജിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെ വനപ്രദേശത്തെത്ത ിച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
മാർച്ചിലാണ് സംഭവം നടന്നത്. അഞ്ചു പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി നേരിട്ട് പരിചയമുള്ള വ്യക്തിയായിരുന്നു. ഇയാൾ പെൺകുട്ടിയെ കാറിൽ വനപ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സംഘം ബലമായി മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. സംഭവങ്ങൾ പൊലീസിൽ അറിയിച്ചാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.
മൂന്നുപേർ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുേമ്പാൾ നാലാമൻ വീഡിയോ പകർത്തുന്നത് പുറത്തായ ദൃശ്യങ്ങളിലുണ്ട്. വിഡിയോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് ഒരു വിദ്യാർഥിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ നിന്നും സൈബർ പൊലീസ് ദൃശ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് അറിയിച്ചു.
അറസ്റ്റിലായ വിദ്യാർഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.