ന്യൂഡൽഹി: രാജ്യത്തെ 40 കോടി ജനങ്ങൾ ഇപ്പോഴും കോവിഡ് ഭീഷണിയിലാണെന്ന് സീറോ സർവേ റിപ്പോർട്ട്. ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേരിലും കോവിഡിനെതിരായ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. കുട്ടികളുൾപ്പടെ 67.6 ശതമാനം പേരിലാണ് കൊറോണ വൈറസിനെതിരായ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ആറ് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ 50 ശതമാനം പേരിലും ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 45 മുതൽ 60 വയസ് വരെ പ്രായമുള്ളവരിലെ ആന്‍റിബോഡി സാന്നിധ്യം 77.6 ശതമാനമാണ്.
60 വയസിന് മുകളിലുള്ള 76.7 ശതമാനം ആളുകളിലും ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 18 മുതൽ 44 വയസ് പ്രായമുളളവരിൽ 66.7 ശതമാനം പേരിലാണ് ആന്‍റിബോഡിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.