ന്യൂഡൽഹി: ജൂൺ മൂന്നിന് 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എൻ-32 ആേൻറാനോവ് വിമാ നം തകർന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. അരുണാചൽപ്രദേശിലെ സിയാ ങ് ജില്ലയിൽ ലിപോ എന്ന സ്ഥലത്തിന് വടക്കു മാറി 18,000 അടി ഉയരത്തിലുള്ള മലമുകളിലാണ് വിമാനം തകർന്നു വീണതെന്ന് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. 10 ദൗത്യസേനാംഗങ്ങളെ രണ്ട് ഹെലികോപ്ടറുകളിൽ അപകടസ്ഥലത്തിന് അടുത്ത് ഇറക്കിയതായി വ്യോമസേന വൃത്തങ്ങളിൽനിന്ന് അറിയുന്നു.
ഒമ്പത് വ്യോമസൈനികരും ആറ് മലകയറ്റ വിദഗ്ധരും ആണ് ദൗത്യസംഘത്തിലുള്ളത്. ഇതിൽ ചിലർ അപകടസ്ഥലത്തിന് അടുത്ത് എത്തിയതായും മറ്റുചിലർ അങ്ങോട്ട് നീങ്ങുന്നുവെന്നുമാണ് വിവരം. അപകടസ്ഥലത്തിന് സമീപം ക്യാമ്പ് തയാറാക്കിയാൽ കൂടുതൽ പേർ അങ്ങോട്ട് നീങ്ങും. എം.ഐ-17, എ.എൽ.എച്ച് ഹെലികോപ്ടറുകളാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിെൻറ മുൻനിരയിലുള്ളത്.
ലിപോയിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള മലനിരകളിൽ കരമാർഗം എത്തിപ്പെടാൻ പൊലീസ് അടക്കം മറ്റു സേനാവിഭാഗങ്ങളും ശ്രമിക്കുന്നുണ്ട്. മലകടക്കുന്നതിന് തൊട്ടുമുമ്പ് വിമാനം തകർന്നുവീണതായാണ് ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നതെന്നും പ്രതികൂല കാലാവസ്ഥയിൽ കാഴ്ച തടസ്സപ്പെട്ടതാകാം അപകടകാരണമെന്നും വ്യോമയാന വിദഗ്ധർ പറയുന്നു. അസമിലെ ജോർഹട്ടിൽനിന്ന് അരുണാചൽപ്രദേശിലെ മേച്ചുക്ക വ്യോമതാവളത്തിലേക്ക് പറന്നതാണ് വിമാനം. അരമണിക്കൂറിനുശേഷം റഡാറിൽനിന്ന് അപ്രത്യക്ഷമായി. വനപ്രദേശം, മേഘങ്ങൾ, മലനിരകൾ ഇതെല്ലാം രക്ഷാദൗത്യത്തിന് വലിയ തടസ്സമാണെന്ന് സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.