പഞ്ചാബിലെ കിരാത്പൂർ സാഹിബിൽ ട്രെയിനിടിച്ച് മൂന്ന് കുട്ടികൾ ദാരുണമായി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ട്രാക്കിൽ നിൽക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സത്ലജ് നദിക്ക് കുറുകെയുള്ള ലോഹണ്ട് റെയിൽവേ പാലത്തിലാണ് അപകടം. രണ്ട് കുട്ടികൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. നാലാമൻ ആശുപത്രിയിൽ ചികിത്സയിലാണ്.
മരങ്ങളിൽ നിന്ന് പഴങ്ങൾ കഴിക്കാനായി കുട്ടികൾ ട്രാക്കിൽ നിൽക്കുകയായിരുന്നു. ട്രെയിൻ അടുത്തേക്ക് വരുന്നത് കുട്ടികൾ അറിഞ്ഞില്ലെന്നും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജഗ്ജിത് സിംഗ് 'എ.എൻ.ഐ'യോട് പറഞ്ഞു. സഹാറൻപൂരിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് പോവുകയായിരുന്ന ട്രെയിൻ കിരാത്പൂർ സാഹിബിന് സമീപം എത്തിയപ്പോഴാണ് സംഭവം.
അപകടത്തെത്തുടർന്ന് ട്രെയിൻ നിർത്തി. പരിക്കേറ്റ കുട്ടികളെ ആനന്ദ്പൂർ സാഹിബിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.