ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ രാജ്യസഭാ അംഗം കനിമൊഴി അടക്കമുള്ളവർ പ്രതിയായ 2ജി സ്പെക്ട്രം അഴിമതി കേസിൽ വിധി പറയുന്നത് ഡിസംബർ 21ലേക്ക് മാറ്റി. ഡൽഹി സി.ബി.ഐ പ്രത്യേക കോടതി സ്പെഷ്യൽ ജ്ഡ്ജി ഒ.പി സൈനിയാണ് വിധി പറയുക. കോടതിയിൽ സമർപ്പിച്ച ഫയലുകൾ അനേകം ഭാഗങ്ങളുള്ളതും സാങ്കേതിക സ്വഭാവമുള്ളതിനാലും വിധി പറയാനായിട്ടില്ലെന്നും അക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നവംബർ ഏഴിലേക്ക് കേസ് നേരത്തെ നീട്ടിയിരുന്നു.
എ. രാജ ഉള്‍പ്പെടെ 18 പേരാണ് കേസിലെ പ്രതികൾ. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന സി.എ.ജി വിനോദ് റായിയുടെ റിപ്പോർട്ടാണ് കേസിന് വഴിവെച്ചത്. സ്‌പെക്ട്രത്തിന്‍റെ മൂല്യം നിര്‍ണയിക്കാന്‍ വിപണി അധിഷ്ഠിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക (ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്) എന്ന രീതി സ്വീകരിച്ചത് ക്രമക്കേടെന്നാണ് സി.എ.ജി കണ്ടെത്തല്‍.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍റെ റിപ്പോര്‍ട്ടാണ് വൻ അഴിമതി പുറം ലോകത്തെത്തിച്ചത്. ഒമ്പത് ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം ക്രമവിരുദ്ധമായി നല്‍കിയത് സര്‍ക്കാർ ഖജനാവിന് നഷ്ടം വരുത്തിയെന്നായിരുന്നു വാർത്ത. തുടർന്ന് ലേല നടപടികൾ കേന്ദ്രസർക്കാർ റദ്ദാക്കുകയും രാജ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.